ഇതാ ഇപ്പൊ പറഞ്ഞെ, "കേള്‍ക്കണോ നിങ്ങള്‍ക്ക്"...ഇത്രയും ദിവസം മനസ്സ് കഠിനമായി ഒരാലോചനയില്‍ മുഴുകീല്ല..മനുഷ്യ ജീവനുകളുടെ ഒരു ഞരക്കം മനസ്സില്‍ അലയടിക്കുന്നുണ്ടെങ്കിലും അതിനെക്കുറിച്ചോര്ത്തിരിക്കുമ്പോളെക്കും.."ആടിന്റെ
തവിട് തീര്‍ന്നു തുടങ്ങീന്നും മുറ്റത്തു പഴുത്ത മുളക് വീണു
പോണെന്നും,മോള്ക്ക്സ്കൂളില് കൊണ്ടോവാന്‍ കറിക്ക് ഒന്നുല്ലാന്നും, ,മുയലിനു
തീറ്റ കൊടുത്തപ്പോ പൂച്ച മോങ്ങീന്നും ഒക്കെ പറയണകേട്ടു എന്റെ തലയ്ക്കു മൂളക്കം കൂടി വരികയാ..
ഇന്നലെ സന്ധ്യക്ക് , പച്ചക്കറി കടേല് പോയപ്പോളാണ് ഒരു കാറ്റ് തുടങ്ങീതു.
ഈ കാറ്റ് ഇതൊരു പന്തിയല്ല ."മനസ്സ് പറഞ്ഞു"...കുഞ്ഞമ്മദുക്ക പാവക്കേടെ, വില പറയുമ്പോളെക്കും ഞാന്‍ അങ്ങോട്ട് ചോദിച്ചു .ഈ കാറ്റൊരു ദുസ്സൂചനയാണല്ലേ? പിറകില്‍ നിന്ന കൊച്ചയാണ് മറുപടി തുറന്നു വിട്ടത്..ഓ ! അതോക്കെണ്ടാവും മോളെ മഞ്ഞു മാസല്ലേ വരണേ അതിന്റെ കാറ്റാ..അതിനിപ്പോളെ കാറ്റോ?.....'പാവം സമാധാനിക്കാന്‍ പറേണതാവും'..
കുഞ്ഞമ്മദുക്കകെട്ടിത്തന്ന പച്ചക്കറികെട്ടു വാങ്ങി ആലോചനയോടെ നടന്നപ്പോ, മുള്ളന്‍ കുട്ടി(എന്റെ മോള് തന്നെ അല്ല പിന്നെ ) വേണ്ടതൊക്കെ വാങ്ങി കീശേല് നിറച്ചു..ഓടി വന്നു ചേര്‍ന്ന് നടന്നപ്പോള്‍ ശ്രദ്ധിച്ചതാണ്.. ഇനിയതുംപറഞ്ഞൊരു തല്ലു കൂടലിന് നില്‍ക്കാതെ, ഞാന്‍ വീണ്ടും ആലോചി ക്കാന്‍ തുടങ്ങി .. മുല്ല പെരിയാര്‍ മനസ്സില്‍ കിടന്നു അലതല്ലുകയാണ്..എങ്ങിനെയാ ഈ ജനങ്ങളെയൊക്കെ രക്ഷിക്കാന്‍ ആവുക? ?..കൂടുതല്‍ ചോദ്യങ്ങളും ,ഭക്ഷണങ്ങളും കൊണ്ടന്നു രാത്രി വയറു നിറഞ്ഞു..
കിടന്നിട്ടാണ് കേമം.കാറ്റിനു എന്തൊരു സുഖം..അത് മനസ്സിലേക്കെത്തുന്നില്ല..രാവു പുലരുമോ? ആ ചോദ്യമാണ് ഉറക്കത്തിലേക്കു വീഴും മുന്നേ കേട്ടത്..
ഉണര്‍ന്നപ്പോ കട്ടന്‍ ചായ ചൂടില്‍ ആവി പറക്കുന്നു ..മകള്‍ ആണ് ചൂടോടെ ഓടുന്നത്..അയ്യോ!സ്കൂളില്‍ പോകാന്‍ ആണല്ലോ..ഞാനും കൂടെ ഓടിത്തുടങ്ങി "ഇത്തിരി ചൂടോടെ തന്നെ, ആവി പറക്കുന്നത് എന്റെ തലയില്‍ കൂടെ ആയിരുന്നു"..കട്ടന്‍ ചായ അപ്പോളേക്കും തണുക്കാന്‍ തുടങ്ങി..
പത്രം തുറന്നു വാര്‍ത്ത മുഴുവന്‍ വിഴുങ്ങീട്ടും ഒന്നും കിട്ടീല്ല ..ഇനീപ്പോ പന്ത്രണ്ടരക്ക് എം പി മാര്‍ പ്രധാനമന്ത്രിയെ കണ്ടാലേ അറിയൂ കാര്യങ്ങള്‍..
ഇന്ന് സൂര്യന് തെളിച്ചമേ ഇല്ലല്ലോ ദൈവമേ..!എന്താവോ ചിന്നി മഴയും ണ്ട്....ടിവി യില്‍ കാലത്ത് തുടങ്ങി" മുല്ലപ്പെരിയാര്‍ അലതല്ലുന്നുണ്ട്".."രക്ഷപ്പെട്ടോളൂ" എന്നലറി വിളിക്കുന്നുണ്ടോ ആവോ..
ഓണ്‍ലൈന്‍ കേറി ഓടി വന്നപ്പോ എന്റെ സുഹൃത്തിനോടായി ഞാന്‍..."ദേഷ്യം കൊണ്ട് എനിക്ക് പ്രാന്ത് പിടിക്കുകയാണ്,..'എന്തൊരു കഷ്ട്ടാണ്"..വിദ്ധ്യാഭ്യാസമുള്ളവര്‍ ചെയ്യണ പണിയാണോ?
എന്താണ്ടായെ?...
"അല്ല, ..ഒരാവശ്യോം കൊണ്ട് അങ്ങോട്ടേക്കു ഓടിചെന്നിട്ടെന്താ കാര്യം"?
"അല്ല എന്താ നിനക്ക്"?
"ഇനീപ്പോ, ഒരു സമാധാന വാക്ക് അങ്ങേരു പറഞ്ഞു ശെരി,അതുകൊണ്ടെന്താ കാര്യം"?
"ആര് പറഞ്ഞു"?
"പ്രധാനമന്ത്രി"...
"ഓഹോ."..
"കേരളത്തിനു അനുകൂലമായി നടപടി ഉണ്ടായാല്‍ ഇനി തമിഴര്‍ വിടുമോ?"അവിടെ ഒരു ലഹള പൊട്ടി പുറപ്പെടില്ലേ"?
"ആ, ഏതെങ്കിലും ഒന്ന് പൊട്ടിപ്പുറപ്പെടും ഇങ്ങിനെയാണെങ്കില്‍" ..
"ഈ കൊച്ചുവെളുപ്പാന്‍ കാലത്ത് ,"അദ്ദേഹത്തെ പിടിച്ചുണര്‍ത്തി സമാധാന വാക്കും കേട്ട് ,ഇങ്ങോട്ടും അങ്ങോട്ടും ഓടീട്ടെന്താവോ കാര്യം ".."ഈ തമിഴരുമായി ഒരൊത്തു തീര്‍പ്പുണ്ടാക്കി ചെന്നിരുന്നെങ്കിലോ? "ഈ പടിപ്പുപോലുമില്ലാത്ത എന്റെ ബുദ്ധിയില്‍ തോന്നണത്,അവര്‍ക്ക് അറീല്ലേ?
ഇനീപ്പോ "സുപ്രീം കോടതിയില്‍ " പോവണേനു മുന്നേ തമിഴരുമായി ഒത്തുതീര്‍പ്പാക്കാന്‍ അദ്ദേഹത്തിന്റെ അനുവാദം ചോദിക്കാന്‍ ചെന്ന പോലെ ആയിയോ ?
ആ..., എന്തെങ്കിലുമൊരു ഒത്തു തീര്‍പ്പാകും..ചാറുന്ന മഴയും ,എന്റെ തലയ്ക്കു ചൂടുപിടിപ്പിച്ച കാറ്റും...
"അല്ല ,.."നിനക്കെന്താ പറ്റ്യേ പെണ്ണെ"? ഇനീപ്പോ മുല്ലപ്പെരിയാര്‍ പൊട്ടിയാലും നിന്റെ വയറു നിറയാന്‍ ഉള്ള വെള്ളം കാണില്ല"..പിന്നല്ലാതെ..
എനിക്ക് തൃപ്തിയായി..ഞാന്‍ എണീറ്റ് മുറ്റത്തെ കരിയിലകള്‍ തൂത്തു വാരാന്‍ പോയി...
ഇന്നലെ സന്ധ്യക്ക് , പച്ചക്കറി കടേല് പോയപ്പോളാണ് ഒരു കാറ്റ് തുടങ്ങീതു.
ഈ കാറ്റ് ഇതൊരു പന്തിയല്ല ."മനസ്സ് പറഞ്ഞു"...കുഞ്ഞമ്മദുക്ക പാവക്കേടെ, വില പറയുമ്പോളെക്കും ഞാന്‍ അങ്ങോട്ട് ചോദിച്ചു .ഈ കാറ്റൊരു ദുസ്സൂചനയാണല്ലേ? പിറകില്‍ നിന്ന കൊച്ചയാണ് മറുപടി തുറന്നു വിട്ടത്..ഓ ! അതോക്കെണ്ടാവും മോളെ മഞ്ഞു മാസല്ലേ വരണേ അതിന്റെ കാറ്റാ..അതിനിപ്പോളെ കാറ്റോ?.....'പാവം സമാധാനിക്കാന്‍ പറേണതാവും'..
കുഞ്ഞമ്മദുക്കകെട്ടിത്തന്ന പച്ചക്കറികെട്ടു വാങ്ങി ആലോചനയോടെ നടന്നപ്പോ, മുള്ളന്‍ കുട്ടി(എന്റെ മോള് തന്നെ അല്ല പിന്നെ ) വേണ്ടതൊക്കെ വാങ്ങി കീശേല് നിറച്ചു..ഓടി വന്നു ചേര്‍ന്ന് നടന്നപ്പോള്‍ ശ്രദ്ധിച്ചതാണ്.. ഇനിയതുംപറഞ്ഞൊരു തല്ലു കൂടലിന് നില്‍ക്കാതെ, ഞാന്‍ വീണ്ടും ആലോചി ക്കാന്‍ തുടങ്ങി .. മുല്ല പെരിയാര്‍ മനസ്സില്‍ കിടന്നു അലതല്ലുകയാണ്..എങ്ങിനെയാ ഈ ജനങ്ങളെയൊക്കെ രക്ഷിക്കാന്‍ ആവുക? ?..കൂടുതല്‍ ചോദ്യങ്ങളും ,ഭക്ഷണങ്ങളും കൊണ്ടന്നു രാത്രി വയറു നിറഞ്ഞു..
കിടന്നിട്ടാണ് കേമം.കാറ്റിനു എന്തൊരു സുഖം..അത് മനസ്സിലേക്കെത്തുന്നില്ല..രാവു പുലരുമോ? ആ ചോദ്യമാണ് ഉറക്കത്തിലേക്കു വീഴും മുന്നേ കേട്ടത്..
ഉണര്‍ന്നപ്പോ കട്ടന്‍ ചായ ചൂടില്‍ ആവി പറക്കുന്നു ..മകള്‍ ആണ് ചൂടോടെ ഓടുന്നത്..അയ്യോ!സ്കൂളില്‍ പോകാന്‍ ആണല്ലോ..ഞാനും കൂടെ ഓടിത്തുടങ്ങി "ഇത്തിരി ചൂടോടെ തന്നെ, ആവി പറക്കുന്നത് എന്റെ തലയില്‍ കൂടെ ആയിരുന്നു"..കട്ടന്‍ ചായ അപ്പോളേക്കും തണുക്കാന്‍ തുടങ്ങി..
പത്രം തുറന്നു വാര്‍ത്ത മുഴുവന്‍ വിഴുങ്ങീട്ടും ഒന്നും കിട്ടീല്ല ..ഇനീപ്പോ പന്ത്രണ്ടരക്ക് എം പി മാര്‍ പ്രധാനമന്ത്രിയെ കണ്ടാലേ അറിയൂ കാര്യങ്ങള്‍..
ഇന്ന് സൂര്യന് തെളിച്ചമേ ഇല്ലല്ലോ ദൈവമേ..!എന്താവോ ചിന്നി മഴയും ണ്ട്....ടിവി യില്‍ കാലത്ത് തുടങ്ങി" മുല്ലപ്പെരിയാര്‍ അലതല്ലുന്നുണ്ട്".."രക്ഷപ്പെട്ടോളൂ" എന്നലറി വിളിക്കുന്നുണ്ടോ ആവോ..
ഓണ്‍ലൈന്‍ കേറി ഓടി വന്നപ്പോ എന്റെ സുഹൃത്തിനോടായി ഞാന്‍..."ദേഷ്യം കൊണ്ട് എനിക്ക് പ്രാന്ത് പിടിക്കുകയാണ്,..'എന്തൊരു കഷ്ട്ടാണ്"..വിദ്ധ്യാഭ്യാസമുള്ളവര്‍ ചെയ്യണ പണിയാണോ?
എന്താണ്ടായെ?...
"അല്ല, ..ഒരാവശ്യോം കൊണ്ട് അങ്ങോട്ടേക്കു ഓടിചെന്നിട്ടെന്താ കാര്യം"?
"അല്ല എന്താ നിനക്ക്"?
"ഇനീപ്പോ, ഒരു സമാധാന വാക്ക് അങ്ങേരു പറഞ്ഞു ശെരി,അതുകൊണ്ടെന്താ കാര്യം"?
"ആര് പറഞ്ഞു"?
"പ്രധാനമന്ത്രി"...
"ഓഹോ."..
"കേരളത്തിനു അനുകൂലമായി നടപടി ഉണ്ടായാല്‍ ഇനി തമിഴര്‍ വിടുമോ?"അവിടെ ഒരു ലഹള പൊട്ടി പുറപ്പെടില്ലേ"?
"ആ, ഏതെങ്കിലും ഒന്ന് പൊട്ടിപ്പുറപ്പെടും ഇങ്ങിനെയാണെങ്കില്‍" ..
"ഈ കൊച്ചുവെളുപ്പാന്‍ കാലത്ത് ,"അദ്ദേഹത്തെ പിടിച്ചുണര്‍ത്തി സമാധാന വാക്കും കേട്ട് ,ഇങ്ങോട്ടും അങ്ങോട്ടും ഓടീട്ടെന്താവോ കാര്യം ".."ഈ തമിഴരുമായി ഒരൊത്തു തീര്‍പ്പുണ്ടാക്കി ചെന്നിരുന്നെങ്കിലോ? "ഈ പടിപ്പുപോലുമില്ലാത്ത എന്റെ ബുദ്ധിയില്‍ തോന്നണത്,അവര്‍ക്ക് അറീല്ലേ?
ഇനീപ്പോ "സുപ്രീം കോടതിയില്‍ " പോവണേനു മുന്നേ തമിഴരുമായി ഒത്തുതീര്‍പ്പാക്കാന്‍ അദ്ദേഹത്തിന്റെ അനുവാദം ചോദിക്കാന്‍ ചെന്ന പോലെ ആയിയോ ?
ആ..., എന്തെങ്കിലുമൊരു ഒത്തു തീര്‍പ്പാകും..ചാറുന്ന മഴയും ,എന്റെ തലയ്ക്കു ചൂടുപിടിപ്പിച്ച കാറ്റും...
"അല്ല ,.."നിനക്കെന്താ പറ്റ്യേ പെണ്ണെ"? ഇനീപ്പോ മുല്ലപ്പെരിയാര്‍ പൊട്ടിയാലും നിന്റെ വയറു നിറയാന്‍ ഉള്ള വെള്ളം കാണില്ല"..പിന്നല്ലാതെ..
എനിക്ക് തൃപ്തിയായി..ഞാന്‍ എണീറ്റ് മുറ്റത്തെ കരിയിലകള്‍ തൂത്തു വാരാന്‍ പോയി...
27 November 2011 at 02:53
അങ്ങനെ മുല്ലപെരിയാറിനു മറ്റൊരു ഭാഷ്യം കൂടി... നല്ലെഴുത്ത്...
28 November 2011 at 06:44
nallezhuth.
"അല്ല ,.."നിനക്കെന്താ പറ്റ്യേ പെണ്ണെ"?
ഒക്കെ ശരിയാവും. ദുരിതാശ്വാസത്തിനു ബക്കറ്റ് പിരിവ് എങ്ങനെ നടത്താം, എന്ന ചിന്തയിലാവും നമ്മടെ രാട്രീയക്കാർ...