തമസ്സിന്‍റെ വീഥിയില്‍ ..

പ്രഭാതം എനിക്കെന്തിഷ്ട്ടമാണെന്നൊ!!
പ്രദോഷം എനിക്കേറെ ഭയവും..
എന്നിട്ടുംപ്രഭാതം കാണാനെനിക്കായില്ല
വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നെന്‍
മോഹങ്ങള്‍ക്ക് ചിറകു വിടര്‍ത്താന്‍
സ്വപ്നങ്ങള്‍ അരുതെന്ന് വിലക്കീട്ടും
നിറമണിഞ്ഞു ആശിച്ച രാഗങ്ങള്‍ മൂളി
എകാന്തതക്കും മധുരമുണ്ടെന്നു
ഞാനറിയുകയായിരുന്നു
സ്നേഹത്തിന്‍ പവിഴമുത്തുകള്‍
കാണുന്നവര്‍ക്കൊക്കെ വാരിക്കൊടുത്തു
ആ മുത്തുകളെല്ലാം അര്‍ത്ഥമില്ലാതെ
നിലത്തു വീണെന്‍റെ കാല്‍ച്ചുവട്ടില്‍
തന്നെ വന്നു നില്‍ക്കുകയായിരുന്നു
എങ്കിലും നീണ്ട വര്‍ഷങ്ങള്‍ക്കൊടുവില്‍
ബാല്യകൌമാരങ്ങളും,പാതി യവ്വനവും
കാലം കവര്‍ന്നെടുത്തിട്ടും
മനസ്കട്ടിയുള്ള ഇരുമ്പഴികള്‍ക്കുള്ളില്‍
നിന്നും,കനത്ത ഇരുട്ടറക്കുള്ളില്‍ നിന്നും
വെളിച്ചം കണ്ട സന്തോഷം
സ്വയം ആസ്വതിക്കയായിരുന്നു

മിഴിനീര്‍ മൊഴി


മഴയെത്തുമ്പോള്‍മാത്രം

കിന്നരിക്കാനും

കൂടൊരുക്കാനുമെത്തുമീ

സ്വര്‍ണ്ണ തൂണുകളിലെ

കുഞ്ഞിക്കിളിക്കൂട്ടങ്ങള്‍ക്കും

മുറ്റത്തെ കട്ടമുല്ലച്ചോട്ടിലെ

കുഞ്ഞിളം കാറ്റിനും

മൂന്നര വയസുകാരന്‍

മൂവാണ്ടന്‍ മാവിനും

എന്നോട് തെറ്റിപ്പിരിഞ്ഞു

അവിടങ്ങിവിടങ്ങായി

ചിതറിപ്പൂക്കുന്ന

പത്തുമണിപ്പൂക്കള്‍ക്കും

അവളോട്‌സ്നേഹം

കുറഞ്ഞെന്ന മട്ടില്‍പരിഭവിക്കും

നാലുമണിപ്പൂക്കള്‍ക്കും

നാലുവയസു കൊണ്ടൊരു

പൂക്കുല മാത്രം നല്‍കി

ചില്ലിട്ട ജാലകതിന്നപ്പുറമെന്നെ

നോക്കി കണ്ണിറുക്കും

ജാഡക്കാരി

കണിക്കൊന്നക്കുംനടുവില്‍

ഓര്‍മ്മകളുടെ ചായക്കൂട്ട്

പടര്‍ന്നൊഴുകിയൊലിക്കും

വേദനയൊളിപ്പിച്ചു

വെറുതെ മന്ദഹസിക്കുന്നെന്‍റെ

ദിനരാത്രങ്ങള്‍. ‍.

ഓടിത്തളര്‍ന്ന കാലവും

തേടിത്തളര്‍ന്ന മനസും

പിന്നെയും ഓടുന്നു

എങ്ങോട്ടെന്നില്ലാതെ

കാലംഎനിക്ക് വെച്ച്നീട്ടിയ

സ്നേഹം

എന്നുള്ളിലലിഞ്ഞിരിക്കെ,

അന്യതയുടെ മുള്‍മുനകള്‍

ഹൃദയത്തെ അനാധമാക്കുന്നുവീണ്ടും..

ഇതെന്‍"മിഴിനീര്‍ മൊഴി"

Related Posts Plugin for WordPress, Blogger...