കൂട്ടുകാരി നിനക്കായ്..2

എത്തിച്ചേര്‍ന്നിരിക്കുന്നതൊരു  ശ്മശാനം.......! നിറയെ പൂമാലകളും ,പൂക്കളും,ചാംബ്രാണി  പുകയും.........തമിഴരുടെ ആചാരങ്ങളാവാം....കുരുന്നുകളുടെ ശവകുടീരം പോലുമുണ്ടവിടെ....ഈ താഴ്വാരം ഇങ്ങിനെ.......?ഇന്നും ഓര്‍മ്മിക്കുമ്പോള്‍ ഹൃദയത്തിനോരിടര്‍ച്ച   പോലെ ........സബി ചോദിക്കുന്നതപ്പോളാണ് ..കാതില്‍ വീണത്‌ ...നമുക്ക് പോവാം....?പെട്ടെന്നാണ് എനിക്ക് ബോധോദയം   ഉണ്ടായത്.....പിന്നൊന്നും ചിന്തിച്ചില്ല ഞങ്ങള്‍ ഓടുകയായിരുന്നു...മൊട്ടക്കുന്നിന്റെ  മേലെ എത്തിയപ്പോള്‍...ഒരക്ഷരം മിണ്ടാന്‍ വയ്യാതായി...എത്ര നേരം അവിടിരുന്നു എന്നറിയില്ല...അവന്‍ വന്നു കവിളില്‍ തട്ടി...ആരെന്നോ കാറ്റ്...എന്‍റെ സ്നേഹിതന്‍...കുസൃതി കൂട്ടുകാരന്‍...

ക്ഷീണം കൊണ്ടൊന്നു മയങ്ങിപ്പോയതായിരുന്നു ഞങ്ങള്‍...കണ്ണുതുറന്നപ്പോള്‍ ഇരുളാവാറായിരിക്കുന്നു...........!ഇനി കുത്തനെ ഇറക്കമാണ്...ഞാനും സബിയും എഴുന്നേറ്റതും കൈകള്‍ കോര്‍ത്ത്‌പിടിച്ചു   ഒരൊറ്റയോട്ടം .... ഓ.............അവനോടൊരു യാത്ര പറഞ്ഞില്ല..ഓട്ടത്തിനിടയില്‍ അവന്‍റെ കൂട്ടുകാരന്‍ വന്നതോര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു .....ഒരു വാക്ക് മേല്ലെയടര്‍ന്നു വീണു...വരാം ഇനിയും വരാം ഞങ്ങള്‍...പക്ഷെ പിന്നീടതോരിക്കലും ഉണ്ടായില്ല....ഇന്നും ആ മൊട്ടക്കുന്നു കൂടുതല്‍  സുന്ദരിയായി നില്‍ക്കുന്നുണ്ടാവാം...

വീടെത്തിയപ്പോള്‍ സബി മുങ്ങി......പിന്നെ എന്‍റെ ഊഴമായിരുന്നു.....അടിയുടെ വേദനയൊന്നും ഇന്ന് ഓര്‍ക്കുന്നില്ല...അതിലും കൂടുതല്‍............ 'കാലം'... മനസ്സിനെകിക്കൊണ്ടിരുന്നുവല്ലോ....



കറുത്ത പെണ്‍കുട്ടി..

----------------------------


സബിയുടെ അപ്പയെ കണ്ടാല്‍ ആരും  പേടിക്കും ....സുന്ദരനോക്കെയാ ...പക്ഷെ നീണ്ടുരുണ്ട കണ്ണുകളില്‍ നിന്നും തീ പാറുന്നുണ്ടോ.......?ചിലപ്പോഴൊക്കെ എനിക്കങ്ങിനെ തോന്നിയിട്ടുണ്ട്...നല്ല ഉയരം,തടിച്ച ശരീരം,കണ്ടാല്‍ പേടിതോന്നുന്ന മീശയാണേലും   കൊമ്പനല്ല...അദ്ധേഹത്തിന്റെ മുന്നില്‍ പൊയ് ചാടാതിരിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്...പാവം സബിയും അങ്ങിനെ തന്നെ....

അപ്പയാണെന്നു   പറഞ്ഞിട്ടെന്തു കാര്യം...'.പെണ്ണിനെ പ്രസവിച്ചു വീണ്ടും'..... എന്ന കുറ്റത്തിന്..പേറു കഴിഞ്ഞു മടങ്ങിയെത്തിയ ...അമ്മയെ വീട്ടില്‍ കയറ്റാതിരുന്ന അപ്പ..അമ്മ കരഞ്ഞു തളര്‍ന്നിരുന്ന ആ വീട്ടു മുറ്റത്താണ് സബി പിച്ച വെച്ചത്.....'പൊട്ടന്‍ പോരാത്തതിന് ഒരു കൂനും'...എന്ന് പറഞ്ഞപോലെയായിരുന്നു............സബിയുടെ കാര്യം..പെണ്ണെന്ന ശാപം പോരാത്തതിന് കറുപ്പും...അതും കൂടിയായപ്പോള്‍ അപ്പക്ക് അവളെ കാണുന്നതെ കലിയായിരുന്നു..................അവളുടെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ അയാള്‍ കലിതുള്ളി..എടുത്തുകൊണ്ടു പോ ഈ നാശത്തിനെ  എന്നലറുമായിരുന്നു ...ഇതൊക്കെ കേട്ടു കേള്‍വിയാണവള്‍ക്ക്  ...ഇതൊക്കെ കേള്‍ക്കുമ്പോള്‍ കണ്ണുനിറക്കാമെന്നല്ലാതെന്തു    ചെയ്യാന്‍ .............

കുടുംബ മഹിമ പാടുമ്പോള്‍ ..സമ്പന്നതയുടെ നടുവില്‍ ,... അഹങ്കാരത്തിന്‍റെയും,   ന്‍റെടത്തിന്‍റെയും   വിത്ത് പടര്‍ന്നു പന്തലിച്ചതായിരുന്നു അപ്പയും, അപ്പയുടെ കുടുംബത്തിലെ പന്ത്രണ്ടു  മക്കളും ..അവരുടെ മുന്നില്‍ പരിഹാസവാക്കുകളും,,നിന്ദയും   ഏറ്റുവാങ്ങിയാണ്..പിച്ച വെക്കുന്നതെന്നു  കുഞ്ഞു സബി അറിഞ്ഞില്ല... കാലം അവളുടെ കാതുകളെയും കണ്ണുകളെയും... അറിയിച്ച കഥകള്‍ അവളുടെ   മനസ്സിന്റെ താളം തെറ്റിക്കുകയായിരുന്നു...ആരുമറിയാതെ മനസ്സെന്ന മരുഭൂമിയില്‍  അവള്‍ തൊണ്ട വരണ്ടു നിന്നു...സ്നേഹത്തിന്റെ ഒരു കണിക പോലും, ഒരു മരുപ്പച്ച പോലും കാണാതേ ...പലപ്പോളുമവള്‍  വിഭ്രാന്തമായി..(തുടരും)





കൂട്ടുകാരി നിനക്കായ്..



എന്‍റെ ഏകാന്തതയുടെ മൂകതയില്‍ ഓര്‍മ്മ വെച്ചപ്പോള്‍ മുതല്‍ എന്‍റെ പ്രിയ കൂട്ടുകാരിയായിരുന്നു സബി...മനസ്സുകൊണ്ട്  ചിലപ്പോള്‍ ഞങ്ങള്‍ സംസാരിക്കും..ചിലപ്പോഴൊക്കെ അവള്‍ എന്നോട് ചേര്‍ന്നിരുന്നു ഒരുപാട് പാട്ടുകള്‍ പാടും..അവളുടെ സ്വര  മാധുര്യം എന്‍റെ മനസ്സില്‍ നിറയുന്ന തേന്‍കണങ്ങളാണ് ..ഒരിക്കല്‍  ചായ ക്കൂട്ടുകള്‍ കൊണ്ടവളെന്‍റെ   ചിത്രം വരച്ചു..അതിലേക്കു മിഴി നട്ടിരുന്നപ്പോള്‍..ആനന്ദം കൊണ്ടാണോ..സങ്കടം കൊണ്ടാണോ എന്നറിയില്ല എന്‍റെ കണ്ണുകള്‍ നനവാര്‍ന്നു...

ഞാന്‍ അറിഞ്ഞിരുന്നില്ല..........സബീ നീ വരക്കുമായിരുന്നോ?...ഞാന്‍ പതുക്കെ ചോദിച്ചു ..എന്‍റെ ചോദ്യം കേട്ടപ്പോള്‍ എന്തോ അവള്‍ എന്നെ നിറഞ്ഞ കണ്ണുകളോടെ നോക്കി...

അവളുടെ കൈകോര്‍ത്തു അന്ന് ഞാന്‍  ..മനോഹരിയായൊരു  നീലിമലക്കുന്നു കയറാന്‍ അവളെ കഷണിച്ചു..അതുകേട്ടപ്പോള്‍ അവള്‍ക്കും സന്തോഷമായിരുന്നു...ചേച്ചിമാരോടൊപ്പം തനിക്കു മാത്രം പാതി വരെ കയറിയിറങ്ങി പോരേണ്ടി വന്ന അന്ന് മുതല്‍ ഒരാഗ്രഹമാണ് അത്.... മണിക്കൂറുകള്‍ പിന്നിട്ടതൊന്നും ഞങ്ങള്‍ അറിഞ്ഞില്ല..കഥകളും ..അനുഭവങ്ങളും,പങ്കുവെച്ചു..ഇഷ്ട്ടമുള്ള പാട്ടുകള്‍ പാടി  ..അവളെന്നോടോപ്പം അന്ന് സന്തോഷവതിയായിരുന്നു.. ..കുന്നിന്‍ ചരിവിലൂടെയുള്ള നടത്തം ഞങ്ങള്‍ അല്പം വേഗത്തിലാക്കി..മഞ്ഞു വീണു തുടങ്ങിയിരുന്നു..തിരികെ വീട്ടിലെത്തും വരെ ഒരു വിഭ്രാന്തി ഞങ്ങളെ പിന്തുടരുമെന്നു യാത്രയുടെ ആരംഭത്തില്‍ തന്നെ അറിയാമായിരുന്നു രണ്ടുപേര്‍ക്കും...

കാട്ടുപൂക്കളും പഴങ്ങളും ഒക്കെ എന്ത് രസമാ അല്ലെ..നടത്തത്തിനിടയില്‍ പഴുത്ത കാപ്പിക്കുരു  പറിച്ചവള്‍ക്ക്  നല്‍കി.ഞാന്‍ ചോദിച്ചു...
അതിനവളില്‍ നിന്ന് മറുപടിയൊന്നുമില്ല ..

എവിടെ നിന്നോ,മനം മടുപ്പിക്കുന്നപോലെ ...............നനഞ്ഞു   ചതഞ്ഞ ..പൂക്കളുടെ ഗന്ധം....തലകറങ്ങുന്നോ  ,തല വേദനിക്കുന്നോ ... എന്താണെന്ന് പറയാനാവുന്നില്ല...അവളുടെ കൈകള്‍ എന്‍റെ കയ്യിലിരുന്നു  വിറക്കുന്നു...ശ്വാസത്തിനും ഇടിപ്പിനും ഒക്കെ വേഗത കൂടി...നിശബ്ദതയില്‍  ഭയത്തിനു  ആഴം കൂടുമെന്നെനിക്കപ്പോള്‍ മനസ്സിലായി.............പിന്നെയെടുത്ത ചുവടൊന്നു മുന്നോട്ടെടുത്തു വെക്കാനോ...പിന്നോട്ട് വലിക്കാനോ...പറ്റാതെ ഞങ്ങള്‍ ഭയന്ന് പോയി.....(തുടരും)

Related Posts Plugin for WordPress, Blogger...