സ്വരാ നീ

സ്വരാ നീ പാടുന്നുണ്ടോ?
നിന്‍റെ സ്വരം ശ്രുതി ചേര്‍ത്ത്
എന്‍റെ മനം ഇന്നലെ പാടി
താളം, ഹൃദയത്തില്‍ തുടിച്ചു
എന്നോട് മന്ത്രിച്ചു..
.കാണാതെ മിഴി നനഞ്ഞെന്നു..

നിന്‍റെ കണ്ണുകളില്‍ സ്വപ്നങ്ങള്‍
കഥ പറഞ്ഞിരുന്നു..
കേള്‍ക്കാന്‍ കൗതുകം എങ്കിലും
കണ്ണുകള്‍ വിടര്‍ന്നത് നിന്നെ നോക്കി,
നിന്‍റെ വരികളില്‍ സ്നേഹരാഗം

സ്വരാ നീ പാടുന്നുണ്ടോ?
നിന്നെ തേടി വന്നിരുന്നു ഞാന്‍
നാം പാടി പൂത്ത വസന്തവനിയില്‍
ഒന്നും പറയാതെ പൂക്കള്‍ മൗനം
നിന്നെ കാണാതെ മൊഴി
കള്‍ ഇടറുന്നു
അനുസ്വരങ്ങള്‍ക്ക് നടുവില്‍ നീയുണ്ടോ?

മുല്ലപ്പെരിയാര്‍

ഇതാ ഇപ്പൊ പറഞ്ഞെ, "കേള്‍ക്കണോ നിങ്ങള്‍ക്ക്"...ഇത്രയും ദിവസം മനസ്സ് കഠിനമായി ഒരാലോചനയില്‍ മുഴുകീല്ല..മനുഷ്യ ജീവനുകളുടെ ഒരു ഞരക്കം മനസ്സില്‍ അലയടിക്കുന്നുണ്ടെങ്കിലും അതിനെക്കുറിച്ചോര്‍ത്തിരിക്കുമ്പോളെക്കും.."ആടിന്‍റെ തവിട് തീര്‍ന്നു തുടങ്ങീന്നും മുറ്റത്തു പഴുത്ത മുളക് വീണു പോണെന്നും,മോള്ക്ക്സ്കൂളില്‍ കൊണ്ടോവാന്‍ കറിക്ക് ഒന്നുല്ലാന്നും, ,മുയലിനു തീറ്റ കൊടുത്തപ്പോ പൂച്ച മോങ്ങീന്നും  ഒക്കെ  പറയണകേട്ടു  എന്‍റെ തലയ്ക്കു മൂളക്കം കൂടി വരികയാ..

ഇന്നലെ സന്ധ്യക്ക്‌ , പച്ചക്കറി കടേല്‍ പോയപ്പോളാണ് ഒരു കാറ്റ് തുടങ്ങീതു.
ഈ കാറ്റ് ഇതൊരു  പന്തിയല്ല ."മനസ്സ് പറഞ്ഞു"...കുഞ്ഞമ്മദുക്ക പാവക്കേടെ,  വില പറയുമ്പോളെക്കും ഞാന്‍ അങ്ങോട്ട്‌ ചോദിച്ചു .ഈ കാറ്റൊരു ദുസ്സൂചനയാണല്ലേ? പിറകില്‍ നിന്ന കൊച്ചയാണ് മറുപടി തുറന്നു വിട്ടത്..ഓ ! അതോക്കെണ്ടാവും മോളെ മഞ്ഞു മാസല്ലേ വരണേ അതിന്‍റെ കാറ്റാ..അതിനിപ്പോളെ കാറ്റോ?.....'പാവം സമാധാനിക്കാന്‍   പറേണതാവും'..

 കുഞ്ഞമ്മദുക്കകെട്ടിത്തന്ന പച്ചക്കറികെട്ടു വാങ്ങി ആലോചനയോടെ നടന്നപ്പോ, മുള്ളന്‍ കുട്ടി(എന്‍റെ മോള് തന്നെ അല്ല പിന്നെ ) വേണ്ടതൊക്കെ വാങ്ങി കീശേല്‍ നിറച്ചു..ഓടി വന്നു ചേര്‍ന്ന് നടന്നപ്പോള്‍ ശ്രദ്ധിച്ചതാണ്.. ഇനിയതുംപറഞ്ഞൊരു തല്ലു കൂടലിന്  നില്‍ക്കാതെ, ഞാന്‍ വീണ്ടും ആലോചി ക്കാന്‍ തുടങ്ങി .. മുല്ല പെരിയാര്‍  മനസ്സില്‍ കിടന്നു അലതല്ലുകയാണ്..എങ്ങിനെയാ ഈ ജനങ്ങളെയൊക്കെ രക്ഷിക്കാന്‍ ആവുക? ?..കൂടുതല്‍ ചോദ്യങ്ങളും ,ഭക്ഷണങ്ങളും കൊണ്ടന്നു രാത്രി വയറു നിറഞ്ഞു..

കിടന്നിട്ടാണ് കേമം.കാറ്റിനു എന്തൊരു സുഖം..അത് മനസ്സിലേക്കെത്തുന്നില്ല..രാവു പുലരുമോ? ആ ചോദ്യമാണ് ഉറക്കത്തിലേക്കു വീഴും മുന്നേ കേട്ടത്..

ഉണര്‍ന്നപ്പോ കട്ടന്‍ ചായ ചൂടില്‍ ആവി പറക്കുന്നു ..മകള്‍ ആണ് ചൂടോടെ ഓടുന്നത്..അയ്യോ!സ്കൂളില്‍ പോകാന്‍ ആണല്ലോ..ഞാനും കൂടെ ഓടിത്തുടങ്ങി "ഇത്തിരി ചൂടോടെ തന്നെ, ആവി പറക്കുന്നത് എന്‍റെ തലയില്‍ കൂടെ ആയിരുന്നു"..കട്ടന്‍ ചായ അപ്പോളേക്കും തണുക്കാന്‍ തുടങ്ങി..

പത്രം തുറന്നു വാര്‍ത്ത മുഴുവന്‍ വിഴുങ്ങീട്ടും ഒന്നും കിട്ടീല്ല ..ഇനീപ്പോ പന്ത്രണ്ടരക്ക് എം പി മാര്‍ പ്രധാനമന്ത്രിയെ കണ്ടാലേ അറിയൂ കാര്യങ്ങള്‍..

ഇന്ന് സൂര്യന് തെളിച്ചമേ ഇല്ലല്ലോ ദൈവമേ..!എന്താവോ  ചിന്നി മഴയും ണ്ട്....ടിവി യില്‍ കാലത്ത് തുടങ്ങി" മുല്ലപ്പെരിയാര്‍ അലതല്ലുന്നുണ്ട്".."രക്ഷപ്പെട്ടോളൂ"  എന്നലറി വിളിക്കുന്നുണ്ടോ ആവോ..

ഓണ്‍ലൈന്‍ കേറി ഓടി  വന്നപ്പോ എന്‍റെ സുഹൃത്തിനോടായി ഞാന്‍..."ദേഷ്യം കൊണ്ട് എനിക്ക് പ്രാന്ത് പിടിക്കുകയാണ്,..'എന്തൊരു കഷ്ട്ടാണ്"..വിദ്ധ്യാഭ്യാസമുള്ളവര്‍ ചെയ്യണ പണിയാണോ?

എന്താണ്ടായെ?...

"അല്ല, ..ഒരാവശ്യോം കൊണ്ട് അങ്ങോട്ടേക്കു  ഓടിചെന്നിട്ടെന്താ കാര്യം"?

"അല്ല എന്താ നിനക്ക്"?

"ഇനീപ്പോ, ഒരു സമാധാന വാക്ക് അങ്ങേരു പറഞ്ഞു ശെരി,അതുകൊണ്ടെന്താ കാര്യം"?

"ആര് പറഞ്ഞു"?

"പ്രധാനമന്ത്രി"...

"ഓഹോ."..

"കേരളത്തിനു അനുകൂലമായി നടപടി ഉണ്ടായാല്‍ ഇനി തമിഴര്‍ വിടുമോ?"അവിടെ ഒരു ലഹള പൊട്ടി പുറപ്പെടില്ലേ"?

"ആ, ഏതെങ്കിലും ഒന്ന് പൊട്ടിപ്പുറപ്പെടും ഇങ്ങിനെയാണെങ്കില്‍" ..

"ഈ കൊച്ചുവെളുപ്പാന്‍ കാലത്ത് ,"അദ്ദേഹത്തെ   പിടിച്ചുണര്‍ത്തി സമാധാന വാക്കും കേട്ട് ,ഇങ്ങോട്ടും അങ്ങോട്ടും ഓടീട്ടെന്താവോ കാര്യം ".."ഈ തമിഴരുമായി ഒരൊത്തു   തീര്‍പ്പുണ്ടാക്കി ചെന്നിരുന്നെങ്കിലോ? "ഈ പടിപ്പുപോലുമില്ലാത്ത  എന്‍റെ ബുദ്ധിയില്‍ തോന്നണത്,അവര്‍ക്ക് അറീല്ലേ?
ഇനീപ്പോ "സുപ്രീം  കോടതിയില്‍ " പോവണേനു മുന്നേ തമിഴരുമായി ഒത്തുതീര്‍പ്പാക്കാന്‍ അദ്ദേഹത്തിന്‍റെ അനുവാദം ചോദിക്കാന്‍ ചെന്ന പോലെ ആയിയോ ?

ആ..., എന്തെങ്കിലുമൊരു ഒത്തു തീര്‍പ്പാകും..ചാറുന്ന മഴയും ,എന്‍റെ തലയ്ക്കു ചൂടുപിടിപ്പിച്ച കാറ്റും...

"അല്ല ,.."നിനക്കെന്താ പറ്റ്യേ പെണ്ണെ"? ഇനീപ്പോ മുല്ലപ്പെരിയാര്‍ പൊട്ടിയാലും നിന്‍റെ വയറു നിറയാന്‍ ഉള്ള വെള്ളം കാണില്ല"..പിന്നല്ലാതെ..

എനിക്ക് തൃപ്തിയായി..ഞാന്‍ എണീറ്റ്‌ മുറ്റത്തെ കരിയിലകള്‍ തൂത്തു വാരാന്‍ പോയി...




ഒരു ദിനം.

 
വാതോരാതെ സംസാരിച്ചതാണ്..,എന്നിട്ടും..?ഇനിയും മനസ്സ് നിറഞ്ഞിരിക്കുന്നത്‌ പോലെ..നിന്നോട് പറയാന്‍ തിടുക്കം കൂട്ടുന്ന ഒരുപാട് കാര്യങ്ങള്‍ ..'ശെരിക്കും ഭ്രാന്തു തന്നെ' അല്ലാതെന്താ പറയണേ ..,ഈ സ്വയം പഴിക്കലും കുറ്റപ്പെടുത്തലും നിര്‍ത്തിക്കൂടെ നിനക്ക്?ഹോ,ഈ ചോദ്യം കേട്ട് ഇച്ചിരി മനസ്സിന്റെ കഷ്ട്ടത കൂടുകേം കൂടെ ഉണ്ടാവുന്ന മടി കൊണ്ടടി മുടി മന്ദിക്കുകയും ചെയ്യുന്ന ഇവളോടെന്തു ... പറയാന്‍.., എന്ന് ചൊല്ലി "ചിന്തകള്‍" ഉള്ളിലേക്ക് വലിഞ്ഞു..
എന്റമ്മേ !സമയം പോയതറിഞ്ഞില്ലെട്ടോ..ഇനിയാണ് ഈ ദിവസത്തിന്‍റെ പൂരക്കളിയാട്ടം ..ഇനി ഈ ദിവസത്തിനോട് മല്ലടിച്ച് ഇതില്‍ വരുന്ന മിച്ചം സുഖിച്ചു ഭക്ഷിക്കാനായി കാത്തിരിക്കുകയാവും എന്‍റെ ചിന്തകള്‍ ..ഇന്നോരെണ്ണം തരില്ലെടി നിനക്ക്,നോക്കിക്കോ.
"ഉവ്വുവ്വേ".., ഇതും പറഞ്ഞങ്ങ് പോകും.."മോന്തിയാവുമ്പോ ,മോങ്ങിക്കൊണ്ട് വരും. എല്ലാം എന്‍റെ തോളതെടുത്തു വെക്കാന്‍"..'ഇവളുടെ ഒരുക്കോം മറ്റും കണ്ടാല്‍ തോന്നും ഒക്കേം അവളങ്ങു ഒറ്റയ്ക്ക് മറിക്കണതാണെന്നാ ..'ആ എന്താന്നു വെച്ചാല്‍ ആവു അല്ല പിന്നെ..,വരുമ്പോ കാണാട്ട..

ഓര്‍മ്മകളുടെ ഒതുക്കുകല്ലില്‍ ഉച്ചയുറക്കം കളഞ്ഞു വന്നിരിക്കുകയായിരുന്നു ..കളും കളും എന്നാ ശബ്ദത്തോടെ കുളത്തിലേക്ക്‌ ചാടുന്ന നിമിഷങ്ങള്‍ മുങ്ങിക്കുളിക്കുകയാണ് ..ഓ! ഇന്നെങ്കിലും അവരൊന്നു നീന്തി ത്തുടിക്കട്ടെ ..ഒരു കുളിരും ആവുല്ലോ..,നിന്‍റെ കൂടെ ചടഞ്ഞിരുന്നാല്‍ പാവം അറ്റുങ്ങളും പുകഞ്ഞു കത്തും..ഓ ! ദാ പറഞ്ഞു തീരും മുന്നേ നീ എത്തിയല്ലോ ,നിന്‍റെ ഒരു കുറവേ ണ്ടാരുന്നുള്ളൂ ട്ടോ..ഞാന്‍ ഉള്ളു പിടഞൊന്നു കരഞ്ഞാല്‍.ഉള്ളു തുടിച്ചൊന്നു ചിരിച്ചാല്‍ അവളവിടെ സന്നിഹിതയാണ്..ഇന്നവള്‍ക്കും സന്തോഷക്കൂടുതലാ ..അതുകൊണ്ടാ ഈ ചന്നം പിന്നം ചാറണേ..കവിളില്‍ , വീണ മഴത്തുള്ളികളെ തലോടിആകാശം പൂക്കുന്നത് പോലെ ചിരിച്ചു പോയി ..

ഇതാ ഇപ്പൊ കുറവുണ്ടായെ,ഇക്കിളി ഇടരുതെന്നു നിന്നോട് ഞാന്‍ പറഞ്ഞിട്ടില്ലേ ..എന്ത് പറയാനാ ..എന്‍റെ ചിരിയില്‍ അവനും സന്തോഷവാനാ..ഒരു മൂളിപ്പാട്ടും പാടി അവന്‍ എന്‍റെ മുടിയിഴകളെ പറത്തിക്കൊണ്ടു നൃത്തം വെച്ചു..

വസന്തം വിരിയിച്ചത് നിങ്ങളാണോ..?ഓ ചോദിക്കേണ്ട താമസം മഴയും കാറ്റും തലയിളക്കി..അത് കേട്ടിട്ടാവാം മാനത്തിരുന്നു പകലോന്‍ കുണ്ടിതപ്പെട്ടത്‌..'എന്തിനാ വിഷമിക്കണേ..?നിന്നോടും കൂടിയല്ലേ ചോദ്യം?നീയില്ലാതെ ആരും ഇല്ലല്ലോ..പിന്നെന്തിനാണീ പരിഭവം..

എന്‍റെ ദൈവങ്ങളെ ഇന്നുണ്ണികുട്ടനെ വിളിച്ചില്ലല്ലോ ..ഇന്നവന്റെ തെറി ഉറപ്പാ..അവനെ മറന്നിട്ടോന്നുമല്ലെട്ടോ..അവന്‍റെ കുറുമ്പിത്തിരി കുറക്കാനല്ലേ ഇടയ്ക്കു ഞാനും കുശുമ്പേടുക്കുന്നത് .ഹോ !ഓടീട്ടെത്തണ്‌മില്ല .,ഹയ്യോ! ദേ കിടക്കണ് പരിപ്പുവട, അവന്‍ വിളിച്ചിട്ടെടുക്കുന്നില്ല. "പിണങ്ങീട്ടാ" .
ഊതി വീര്‍പ്പിച്ച ബലൂണില്‍ നിന്നും കാറ്റ് പോകുന്നത് പോലെ എന്‍റെ സന്തോഷത്തിന്‍റെ വീര്യം കുറഞ്ഞു തുടങ്ങി..കണ്ണുകള്‍ നിറയുന്നുണ്ട്..
,ഇളിഞ്ഞ പല്ലുമായി നില്‍ക്കുന്ന 'ചിന്തകള്‍'കൊഞ്ഞനം കുത്തുന്നുണ്ടോ?


കഥയുടെ വേദന

കഥ വായിച്ചു.. "ഒരു പാടിഷ്ട്ടായി, എനിക്ക് ഈ അമ്മയെ"..കൂടെ മനസ്സില്‍ പൊഴിഞ്ഞു വീണ മൂകത, 'അമ്മയുടെ ഓര്‍മ്മകളുടെ നിഴലുകള്‍ ആയിരുന്നു..'

ഇരുളിന്‍റെ കനം തിങ്ങും മുറിക്കുള്ളിലെ  അമ്മയുടെ 'ഗന്ധം' മടുപ്പിക്കുന്നതാവുന്നോ, മക്കള്‍ക്ക്‌....?   'എന്‍റെ മൗനം അമ്മയുടെ അരികില്‍ നില്‍ക്കുകയാണ്,   'വേദനയോടെ'..    ,അമ്മയുടെ സ്നേഹത്തിന്‍റെ 'ഗന്ധം'   അറിയാത്ത ,  "മനസ്സിനെ"  ശപിക്കാതെ ,ഒരു തരം മരവിപ്പോടെ "പൊന്നില്ലാത്ത"  അരക്കിന്‍ "തോടയില്‍" വിരലോടിക്കുന്ന അമ്മ.......,   'ഒരു വശം തിരിഞ്ഞു കിടക്കുന്ന അമ്മ കരയുകയാണോ...?   'കരയാന്‍ തോന്നിയെനിക്ക്..,

'മുറിക്കുള്ളിലെ മടുപ്പിക്കുന്ന ഗന്ധം ഒറ്റപ്പെടലിന്‍റെ വിഴുപ്പുകള്‍ കുമിഞ്ഞു കൂടിയതാണ്..' എനിക്കസഹനീയ മായി തോന്നി ..മുറിക്കപ്പുറം   വെളിച്ചം കണ്ടപ്പോള്‍ എനിക്കല്‍പ്പം ആശ്വാസം തോന്നി..

'അല്ലെങ്കില്‍ പ്രഭാതം, 'മകന്‍റെ മണിമാളിക കണികാണണം ,   ഇച്ചിരി വെട്ടം കേറിക്കോട്ടെ, ന്ന ന്യായവും..ഇന്നെന്താപ്പോ ഇരുട്ടില്‍....'  ഇളയ മരുമകള്‍ 'തൊള്ളയിട്ടു'..

പ്രകാശനെ ഞാന്‍ വെറുപ്പോടെ നോക്കി..അയാള്‍ ഭാര്യക്കൊപ്പം മുറിയില്‍ ഇരുന്നു സോള്ളുകയാണ്..'പന്ത്രണ്ടു വയസ്സുകാരി കാ‍ന്താരി മകള്‍ പാട്ട് കേട്ടുല്ലസിക്കുന്നു..അതും,അച്ഛമ്മക്ക്‌ പണിത മുറി കയ്യടക്കി..

അവസാന തരി പൊന്നും കൊടുത്തപ്പോള്‍ അയാളുടെ  തൊണ്ടയിടറിയതാണ്.., 

അമ്മക്കിനി പൊന്നിന്റെ തരി ഇലല്ലോ? മകന്‍റെ വീടുപണി തീരുന്നതു കണ്ണില്‍ കണ്ടപ്പോള്‍ അവരുടെ മുഖം  വെളിച്ചം കൊണ്ടു...സ്നേഹത്തോടെ അമ്മ ചിരിച്ചു..


അമ്മക്കുള്ള മുറിയുടെ വര്‍ണ്ണനകള്‍ കേട്ട് സന്തോഷം കൊണ്ടിട്ടല്ല..,മകന്‍റെ മൂന്നു വര്‍ഷത്തെ 'ആഗ്രഹം'  പണിതീര്‍ത്തെടുക്കാന്‍ ‍..ആയിരുന്നെന്നു,  ജീവിതത്തിന്‍റെ ഉദിച്ചു നില്‍ക്കുന്ന  കാലം അയാളെ ഓര്‍മ്മപ്പെടുത്തില്ലല്ലോ

അല്ലെങ്കിലും  അവന്‍ ഒന്നും ഓര്‍ക്കുന്നില്ല  ,അവരുടെ മാര്‍ ചുരത്തിയ മുലപ്പാലിന്റെ അവസാന തുള്ളിയും കഴിഞ്ഞു, 'ചോരയും ' അവന്‍ രുചിച്ചത്..

'ആശകളുടെ മാളികപ്പുരയില്‍ ഉന്മാദിനിയായി ഭര്‍ത്താവിനോത്തു  സസുഖം   ജീവിക്കാന്‍,   ' വിഴുപ്പുകള്‍ ചുമന്നിരുന്ന  ദിവസങ്ങളെ ഇരുളിന് കൂട്ടായി വലിച്ചെറിഞ്ഞു, മാതൃത്വത്തിനെ കുഴിച്ചു മൂടിയവര്‍ "

"എനിക്ക് വൈകുന്നേരമായില്ലേ മകനെ"...  'അമ്മയുടെ ദൈന്യത........, എന്‍റെ ചെവിയില്‍ ഇടതടവില്ലാതെ അലയടിച്ചു...

"മീന്‍ വാങ്ങണ്‌ണ്ടാ"........?   'മുറ്റത്ത്‌  "കൊച്ചു അരയത്തി"   നീട്ടി വിളിക്കുന്നു ...' ഈ പെണ്ണിതെവിടെയാ' അമ്മായി ക്ക്" ശുണ്ടി ...""

 ഹോ!നേരം വെളുത്തപ്പോ ഇരുന്നതാ..,  "ഈ ശ്രീനി ബാലുശ്ശേരി" എന്നെ വിഷമിപ്പിച്ചു ട്ടോ....,

'മടിയിലിരുന്ന   പുസ്തകം മേശ മേല്‍ വെച്ചു'

ദാ.., 'വരാണ്   "അമ്മെ "...,  "എന്താച്ചാ വാങ്ങിക്കോളു"    ..

Related Posts Plugin for WordPress, Blogger...